മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.
റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സി.പിഎം എം.പിമാര്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കിയിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ജന്ദര്‍ മന്ദറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞത്.